മഞ്ചേരി മെഡിക്കൽ കോളജിൽ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് അത്യാഹിത വിഭാഗം പൂട്ടിയിട്ടു. ഇന്നലെ ഉച്ചക്ക് ശേഷം നാലു മണിക്കൂറിലേറെയാണ് മെഡിക്കൽ കോളജ് നിശ്ചലമായത്. നിവൃത്തിയില്ലാതെ രോഗികള്‍ മറ്റാശുപത്രികളില്‍ രക്ഷേതേടി.
അത്യാഹിത വിഭാഗത്തിലേക്ക് രോഗികളേയുമായി പറന്നെത്തുന്നവർക്ക് അന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന ഒരേയൊരു മറുപടി ഇതാണ്. പരിശോധിക്കാൻ ഡോക്ടർമാരില്ല. വൈകിയ വേളയിൽ ഇനി രോഗിയേയുമായി ഏതാശുപത്രിയിലേക്ക് പോകണമെന്ന ചോദ്യത്തിന് ഉത്തരം നൽകാനും ആളില്ല. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം രോഗികളും കിട്ടിയ വാഹനത്തിൽ രക്ഷപ്പെട്ടു.
ജോലിഭാരം കൂടുതലാണന്ന കാരണം പറഞ്ഞ് തലേദിവസം നോട്ടീസ് നൽകിയാണ് ഡോക്ടർമാർ അത്യാഹിതവിഭാഗം പൂട്ടിച്ചത്. ഗൗരവതരവമായി സാഹചര്യമാണെങ്കിലും മഞ്ചേരി മെഡിക്കൽ കോളജിന് വേണ്ടി കാര്യമായ രാഷ്ട്രീയ ഇടപെടലുമുണ്ടായിട്ടില്ല.