നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകിയ കോഴിക്കോട് കടിയങ്ങാട് പാലത്തിന് ശാപമോക്ഷം. ഗതാഗതമന്ത്രി ജി.സുധാകരൻ പാലം നാടിന് തുറന്നുകൊടുത്തു. കുറ്റ്യാടി മേഖലയിലേക്കുള്ള ഗാതഗതം സുഗഗമാക്കുന്നതാണ് പുതിയപാലം.
അഞ്ചു കോടി രൂപ മുതൽമുടക്കിയാണ് കടിയങ്ങാട് പുതിയപാലം നിർമിച്ചത്. പഴയപാലത്തിലൂടെയുള്ള ഗതാഗതം കുരുക്കഴിയാതെ വന്നതോടെ 2009 ലാണ് പുതുപാതയ്ക്ക് പാലമിട്ടത്. സംസ്ഥാന സർക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണം 2015 ൽ ആരംഭിച്ചു.പാലം സ്ഥിതി ചെയ്യുന്ന ചങ്ങോരത്ത് പഞ്ചായത്തിന്റെ പ്രസിഡന്റിന് ഉദ്ഘാടനവേദിയിൽ കാര്യമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. യു.ഡി.എഫിന്റെ നിലപാടുകളെ ഉദ്ഘാടകനായ മന്ത്രിയും രാഷ്ട്രീയമായി തന്നെ വിമർശിച്ചു.
ഉരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണം അതിവേഗം പൂർത്തിയാക്കിയത്. പാലത്തിന് ഇരുഭാഗത്തുമായി 450 മീറ്റർ അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്.