കൃഷിയിടത്തെ പരീക്ഷണശാലയാക്കിയ കർഷകനാണ് കാസർകോട് നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി ദിവാകരൻ. ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തിയ ദിവാകരനെ പ്രാദേശിക ശാസ്ത്രജ്ഞനായി കാർഷിക സർവകലാശാല അംഗീകരിച്ചിട്ടുമുണ്ട്. ചെത്തുകാരനാണ് നീലേശ്വരം കടിഞ്ഞിമൂലയിലെ ദിവാകരൻ.കള്ളുമായി തെങ്ങിൽ നിന്ന് ഇറങ്ങികഴിഞ്ഞാൽ വേഷം ശാസ്ത്രജ്ഞന്റേതാണ്. നിരവധി കണ്ടുപിടിത്തങ്ങളുടെ ഉടമ
ഈ കാണുന്ന മുന്നൂറ്റി അമ്പത് ഔഷധച്ചെടികൾ മുതൽ സ്വന്തമായി ഉൽപാദിപ്പിച്ച സങ്കരയിനം മണ്ണിരവരെയുണ്ട് ഈ നേട്ടങ്ങളുടെ പട്ടിക. കേസരിയെന്നാണ് മണ്ണിരയുടെ പേര്. േകര കർഷകന്റെ പേടിസ്വപ്നമാണ് കൊമ്പൻ ചെല്ലി. എന്നാൽ. ദിവാകരൻ പണം കൊടുത്ത് കൊമ്പൻ ചെല്ലിയുടെ ലാർവ വാങ്ങുകയാണ് ഇന്ന്. എന്തിനാന്നല്ലേ.പുതിയ തരം കമ്പോസ്റ്റ് നിർമണത്തിനാണ് ഇത്
നീരയുൽപാദനത്തിന് ഏറ്റവും ഫലപ്രദമായ മാർഗവും കണ്ടെത്തിയിട്ടുണ്ട് ദിവാകരൻ.പൂക്കുലയിൽ നിന്നും ഉറ്റിറ്റ് വീഴുന്ന നീര പൈപ്പ് വഴി തെങ്ങിൻ ചുവട്ടിൽ സ്ഥാപിച്ചിരിക്കുന്ന ശീതികരണിയൽ എത്തിക്കുന്നതാണ് കണ്ടുപിടിത്തം. ഒപ്പം പാൽപ്പൊടി ടോണിക്ക് ചോക്ലേറ്റ് അടക്കം നീരയിൽ നിന്നുള്ള ഏഴ് മൂല്യവർധിത ഉൽപന്നങ്ങളുടെ പേറ്റന്റ് നടപടികൾ അവസാനഘട്ടത്തിലാണ്. തെങ്ങുകയറ്റക്കാർക്ക് തഴമ്പ് ഉണ്ടായി വൃണമാകുന്നത് തടയുന്ന ഉപകരണം മറ്റൊന്ന്. ഇതിന് ആരോഗ്യവകുപ്പിന്റെ അംഗീകാരവുമുണ്ട്.
Advertisement