കബനി നദിയുടെ ഉത്ഭവമായ ലക്കിടിപുഴ സംരക്ഷണമില്ലാതെ മരിക്കുന്നു. ഹോട്ടലുകളിൽനിന്നുള്ള മാലിന്യവും ദേശീയപാതയിൽനിന്ന് വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളും എത്തുന്നത് ലക്കിടി പുഴയിലാണ്.
ഈ നീരുറവയാണ് പനമരം പുഴയായി കബനിയിലെത്തി കാവേരി നദിയായി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ ജീവജലത്തിന്റെ ഉറവിടം. ഏത് വേനൽക്കാലത്തും ഒഴുക്ക് നിലയ്ക്കാതിരുന്ന ലക്കിടി പുഴ. ഇന്ന് ഒഴുക്ക് മുറിഞ്ഞ് കുഴികളിൽ കെട്ടിക്കിടക്കുന്ന വെളളമായി മാറി. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെയും ഹോട്ടലുകാരുടെയും മാലിന്യ നിക്ഷേപ കേന്ദ്രം. പ്ലാസ്റ്റിക്കും, ഇ-മാലിന്യങ്ങളും എല്ലാം തള്ളുന്നത് ഇവിടേക്കാണ്.
ലക്കിടി, വൈത്തിരി മേഖലയലേക്ക് കുടിവെള്ളമെത്തിക്കുന്നതും ഈ പുഴയിൽ നിന്നാണ്. പൊതുജനങ്ങൾ അലക്കുന്നതും കുളിക്കുന്നതും ഇവിടുന്ന് തന്നെ. പുഴ നവീകരണത്തിന് വൈത്തിരി പഞ്ചായത്ത് തുക വകയിരുത്തിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
Advertisement