സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി മലപ്പുറം തിരൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസ്. വെയിലും മഴയും അകത്തെത്തുന്ന കുടുസുമുറിയിലാണ് ഓഫിസിന്റെ പ്രവര്‍ത്തനം. പുതിയ ഓഫിസിനായി കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണം പ്രായോഗികമല്ലാത്തതിനാല്‍ അനുവദിക്കപ്പെട്ട ഫണ്ടും നഷ്ടമായി.
തിരൂർ ജയിലിനും കോടതിക്കും മധ്യേയാണ് സബ് റജിസ്ട്രാർ ഒാഫീസ്. നൂറു വർഷം മുൻപാരംഭിച്ച ഒാഫീസിന് കാഴ്ചയിലും സൗകര്യത്തിലും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. മഴ പെയ്താൽ ചോർന്നൊലിക്കുന്നതുകൊണ്ട് ടാർപായ കൊണ്ട് മറച്ചിരിക്കുകയാണിപ്പോൾ ഒാഫീസ്.
ഫയലുകൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ല. ആവശ്യങ്ങളുമായി എത്തുന്നവർക്ക് മാത്രമല്ല, ഒാഫീസിലെ ഒൻപത് ജീവനക്കാർക്ക് പോലും നിന്നു തിരിയാന്‍ സൗകര്യമില്ല. ശുചിമുറികളുമില്ല.
കോടതിക്കും ജയിലിനും ഇടയിലുളള സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ടനുവദിച്ചിരുന്നു. ഈ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുക പ്രായോഗികമല്ലെന്ന് അറിയിച്ചതോടെ കിട്ടിയ ഫണ്ടും നഷ്ടമായി.
Advertisement