മലപ്പുറം ജില്ലയിലെ മഞ്ചേരി.എളങ്കൂർ.വണ്ടൂർ തകര്‍ന്നിട്ട് വർഷങ്ങളായി. വാഹനത്തിരക്കേറിയ പാതയുടെ ചെറിയൊരു ഭാഗം നന്നാക്കാൻ മാത്രമാണ് ഫണ്ടനുവദിച്ചത്.
ഇത്രയധികം തകർന്ന തിരക്കേറിയ പൊതുമരാമത്ത് റോഡ് മലപ്പുറം ജില്ലയിൽ വേറെയുണ്ടാകില്ല. നിരന്നപറമ്പു മുതൽ കാളപൂട്ടുകണ്ടം വരേയുളള ഭാഗം പൂർണമായും തകർന്ന നിലയിലാണ്. നിരന്നപറമ്പു മുതൽ കൂമംകുളം വരേയുളള 6.3 കിലോമീറ്റർ നന്നാക്കാൻ നാലു കോടി തൊണ്ണൂറു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ഭാഗത്ത് 11 കലിങ്കുകൾ പുതുക്കിപ്പണിത് നിർമാണം പുരോഗമിക്കുകയാണ്. ബാക്കിയുളള പത്തു കിലോമീറ്ററിലൂടെയുളള യാത്ര വാഹനയാത്രക്കാർക്ക് പരീക്ഷണമാണ്.
പാത നന്നാക്കാമെന്ന ഉറപ്പിൽ നാട്ടുകാർ കാലങ്ങളായി കാത്തിരിക്കുകയാണ്. റോഡ് പൂർണമായും പുതുക്കി പണിതില്ലെങ്കിൽ ഗതാഗതം തടസപ്പെടുത്തി സമരമാരംഭിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.