വേതനമില്ലാത്തിനെ തുടർന്ന് കാസർകോട് പെരിയയിൽ ജലനിധി പദ്ധതിയുടെ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആയിരത്തി അറുന്നൂറ് കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയിലെ ജീവനക്കാർക്ക് രണ്ടു മാസമായി വേതനം ലഭിക്കാത്തിനെ തുടർന്നാണ് സമര പ്രഖ്യാപനം.
പുല്ലുർ പെരിയ പഞ്ചായത്തിലേക്ക് പൂർണമായിട്ടും വെള്ളമെത്തിക്കുന്നത് ജലനിധിയുടെ താന്നിയാടി കുടിവെള്ള പദ്ധതിയിൽ നിന്നുമാണ്.നേരത്ത ജല അതോറിറ്റി നേരിട്ട് നടത്തിയിരുന്നത് വർഷങ്ങൾക്ക് മുമ്പാണ് പഞ്ചായത്തിന് കൈമാറിയത്. അന്നു മുതല് പദ്ധതിയോടുള്ള അവഗണനയും തുടങ്ങി.പുഴക്ക് കുറുകെ ബണ്ട് നിർമ്മിക്കാൻ പോലും പഞ്ചായത്ത് തയ്യാറായിട്ടില്ല.ഇതോടെ പമ്പിങ് മുടങ്ങുകയും െചയ്തു.
വേനൽ മഴയോടെ പമ്പിങ് പുനരാരംഭിച്ചെങ്കിലും രണ്ടു മാസത്തെ ശമ്പളം കുടിശികയാതോടെയാണ് പമ്പ് ഓപ്പറേറ്റർമാർ സമരം പ്രഖ്യാപിച്ചത്.തുടക്കത്തിലെ ആറു മാസത്തെ േവതനവും കിട്ടാനുണ്ട്. തിങ്കളാഴ്ച്ചക്കകം പരിഹാരമായില്ലെങ്കിൽ പമ്പിങ് നിർത്താനാണ് തീരുമാനം