കോഴിക്കോട് കൂരാച്ചുണ്ടിലെ പന്നിഫാമുകൾക്കെതിരായ സമരത്തിൽ കർഷകർക്കും സമരക്കാർക്കും ഇടയിൽ കുടുങ്ങി പഞ്ചായത്ത്. സമരക്കാർ ഉന്നയിക്കുന്ന മാലിന്യ പ്രശ്നം ന്യായമാണെങ്കിലും ജില്ലയിൽ ഏറ്റവും കൂടുതൽ പന്നി ഫാമുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തിൽ ഫാമുകൾ മുഴുവൻ പൂട്ടിയാൽ പട്ടിണിയിലാകുന്നത് നിരവധി കർഷക കൂടുംബങ്ങളാണ്.
കുടിയേറ്റ കർഷകരുടെ ഗ്രാമം,റബ്ബർ ഉൾപ്പെടെ പലവിധ കൃഷികളിൽ പന്നി കൃഷിയും ധാരാളം. കൂരാച്ചുണ്ടിലെ പന്നിഫാമുകൾക്കെതിരെ കഴിഞ്ഞ 70ദിവസമായി നാട്ടുകാർ സമരത്തിലാണ് ഫാമുകളിൽ നിന്നും പന്നി വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലേക്കൊഴുക്കി വിടുകയാണെന്നാണ് ആരോപണം
സമരത്തെ തുടർന്ന് മാലിന്യ സംസ്കരണ കാര്യക്ഷമമല്ലാത്ത ധാരാളം ഫാമുകൾ കണ്ടെത്തുകയും അവയ്ക്ക് പഞ്ചായത്തധികൃതർ നോട്ടസ് നൽകുകയും ചെയ്തു.പക്ഷെ പഞ്ചായത്തിൽ നിന്നും പറഞ്ഞ പ്രകാരം മാല്യന്യ സംസ്കരണ യൂണിറ്റ് പ്രവർത്തിപ്പിയ്ക്കാനുള്ള സാമ്പത്തിക ശേഷി ചെറുകിട കർഷകർക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാനാകാത്ത ഫാമുകൾ അടച്ചു പൂട്ടാനാണ് പഞ്ചായത്തിന്റെ പദ്ധതി. പതിനൊന്ന് ഫാമുകള്‍ ഇതിനകം പൂട്ടി കഴിഞ്ഞു. മുപ്പതിലധികം ചെറുതും വലുതുമായ ഫാമുകൾ കൂരാച്ചുണ്ടിലെ മലമടക്കുകളിൽ പ്രവർത്തിക്കുന്നുണ്ട്