കോഴിക്കോടിന്റെ ചരിത്രമോര്‍മിപ്പിക്കാന്‍ ഒരു ഹെറിറ്റേജ് വോക്ക്. നിർദേശ് കപ്പൽ രൂപകൽപ്പനാ കേന്ദ്രത്തിന്റെയും ഐഐഎമ്മിന്റെയും നേതൃത്വത്തിലായിരുന്നു ചരിത്രവഴികളിലൂടെയുളള സഞ്ചാരം വലിയങ്ങാടിയിലെ പഴകിയ കെട്ടിടങ്ങൾക്കും അരിക്കച്ചവടത്തിനുമിടയിലൂടെ നടന്നാൽ കോഴിക്കോട് കടപ്പുറത്തെത്തും കടലിരമ്പം കേട്ട് ഈ തെരുവിലൂടെ സഞ്ചരിച്ചാൽ കോഴിക്കോടിന്റെ ചരിത്രത്തിലേക്കും ചെന്നെത്താം.തിരിച്ച് നടക്കാനാകാത്ത ആ ചിരിത്ര വഴികളിലൂടെയാണ് ഒരു സംഘമാളുകൾ ചരിത്രമോര്‍മ്മപ്പെടുത്തി നടന്നുപോയത്.
അറബികച്ചവടത്തിന്റെയും സാമൂതിരി രാജാക്കന്മാരുടെയും കഥകള് പറയുന്ന തെരുവ്, ദേശത്തിന്റെ കഥ പറഞ്ഞ എസ് കെ പൊറ്റക്കാടും പാട്ടിന്റെ വഴിയിൽ എംസ് ബാബുരാജും അതിരാണിപ്പാടത്തിനരിക് ചേർന്ന് ഇപ്പോഴും നടക്കുന്നത് നമുക്ക് കാണാം,ഒരു നാടിന്റെ വലിയ ചരിത്രം വിസ്മരിക്കപ്പെട്ട് പോകരുതെന്ന സന്ദേശം കൂടി പങ്കുവെച്ചാണ് ഇവര്‍ ഈ വഴി നടക്കുന്നത്. നിർദേശ് കപ്പൽ രൂപകൽപ്പനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ഐഐഎമ്മിലെ വിദ്യാർഥികളുമാണ് ഹെറിട്ടേജ് വോക്കിൽ പങ്കാളികളായത് കൂടെ ചരിത്രം പറയാൻ അഡ്വക്കറ്റ് സലുരാജിനെപ്പോലെ ചില ചരിത്രാന്വേഷികളും