കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എ.സി പ്രവർത്തിക്കുന്നില്ല.രോഗികളും ഡോക്ടർമാരും ദുരിതത്തിലായിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം
ദിനം പ്രതി എണ്ണൂറോളം രോഗികളാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്നത്.രോഗികളുടെ തിരക്കുകാരണം ഒന്നു നിന്നു തിരിയാൻ പോലും സ്ഥലമില്ല.എ.സി പ്രവർത്തിക്കാത്തത് രോഗികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്
കഴിഞ്ഞ ഒരുമാസമായി അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ വിയർത്തുകുളിച്ചാണ് ജോലിചെയ്യുന്നത്.അപകടങ്ങളിൽ പരുക്കേറ്റവരാണ് കൂടുതലായി ഇവിടെ എത്തുന്നത്.രോഗികൾ വിയർപ്പിൽ മുങ്ങുന്നത് അണുബാധക്കിടയാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. എ.സി പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ആരംഭിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്.