മാമ്പുഴ ജലസമൃദ്ധമായി ഒഴുകുമ്പോഴും പുഴയോരങ്ങളിൽ താമസിക്കുന്നവർ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. മാമ്പുഴയിലെ വെള്ളം മലിനമാകുന്നതോടെയാണ് ഇവരുടെ കുടിവെള്ളം മുട്ടിയത്.
മാലിന്യം കലർന്നൊഴുകുന്ന പുഴ കണ്ടിരിക്കാനേ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് കഴിയുള്ളൂ.കിണറുകളെല്ലാം വറ്റി.അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കാനും കഴിയില്ല . പഞ്ചായത്ത് നൽകുന്ന ടാങ്കർവെള്ളമാണ് ആശ്രയം.നാലു ദിവസം കൂടുമ്പോഴാണ് വെള്ളമെത്തുക.വെള്ളത്തിനായുള്ള കാത്തിരിപ്പന്റെ കാഠിന്യം ഈ കാഴ്ചകളിൽ നിന്ന് വ്യക്തം.
മുൻകാലങ്ങളിൽ കുളിക്കാനെങ്കിലും പുഴയെ ആശ്രയിച്ചിരുന്നു.എന്നാൽ ഇന്ന് അതിനും കഴിയുന്നില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലെങ്കിലും പുഴ സംരക്ഷിക്കാൻ നടപടിയുണ്ടാവണമെന്നാണ് ഇവരുടെ നിവേദനം.