വടകര മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും സി.പി.എം അക്രമം. ചോറോട് ആർ·.എം.പി. ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ജനൽചില്ലുകൾ തല്ലിതകർത്തു. ടി.പി.ചന്ദ്രശേഖരൻ അനുസ്മരണ ബോർഡുകളും നശിപ്പിച്ചു.
വടകര ചോറോട് മലോൽ്‍മുക്കിലെ ഇരുനിലകെട്ടിടത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എം.പി ലോക്കല്‍കമ്മറ്റി ഓഫിസിന് നേരെയാണ് അക്രമം. ജനൽചില്ലുകൾ മുഴുവനും തല്ലിതകർത്തു. ടി.പി. അനുസ്മരണ ദിനത്തിന് മുന്നോടിയായി വടകര മേഖലയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ വ്യാപകമായി വീണ്ടും നശിപ്പിച്ചു. കൊടിത്തോരണങ്ങളും നീക്കി. സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കാൻ പൊലീസ് നടപടി ശക്തമാക്കണമെന്ന് ആർ.എം.പി. ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഓർക്കാട്ടേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ കാലുകൾ തല്ലിയൊടിച്ചിരുന്നു. ടി.പിയുടെ ചിത്രങ്ങളുള്ള എല്ലാ ബോർഡുകളും കീറിയ നിലയിലാണ്. മേയ് നാലിനാണ് ടി.പിയുടെ ഓർമദിനം. ഞായറാഴ്ച ഒഞ്ചിയം രക്തസാക്ഷിദിനവും ആചരിക്കുന്നുണ്ട്. സി.പി.എമ്മും ആർ.എം.പിയും വെവ്വേറെ പരിപാടികൾ ഒഞ്ചിയം ദിനത്തിൽ സംഘടിപ്പിക്കുന്നത്. സി.പി.എമ്മിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സംഘർഷം ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.