വയനാട്ടിലെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിപ്രശ്നം ഏറ്റെടുത്ത് കേരള കോൺഗ്രസ് ചെയർമാൻ പി. സി. തോമസ്. വനംവകുപ്പ് കൈവശപ്പെടുത്തിയ പന്ത്രണ്ടേക്കർ കൃഷിഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് പി.സി.തോമസ് ഹൈക്കോടതിയിൽ റിവ്യൂഹർജി സമർപ്പിച്ചു.
ഹൈക്കോടതിയിലെത്തിയ കേസിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനെതിരെ വിധിവന്നതോടെയാണ് പി. സി. തോമസ് നിയമസഹായവുമായെത്തിയത്. കാഞ്ഞിരങ്ങാട് വില്ലേജിലുള്ള സ്ഥലം നേരിട്ട് സന്ദർശിച്ചു. കാഞ്ഞിരത്തിനാൽ ജോർജിന്റെ മരുമകൻ ജെയിംസ് ക്യാര്യങ്ങൾ വിശദീകരിച്ച് നൽകി. വനംവകുപ്പിനെതിരെയുള്ള സബ്കലക്ടറുടെയും വിജിലൻസിന്റെയും റിപ്പോർട്ടുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചുവെന്ന് പി. സി. തോമസ് പറഞ്ഞു. ഈ റിപ്പോർട്ടുകൾ കോടതിയിൽ സർക്കാർ നല്‍കിയിരുന്നില്ല. സോട്ട് പി.സി.തോമസ് ചെയർമാൻ, കേരള കോൺഗ്രസ് ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിന് മുൻപിൽ നടത്തുന്ന സമരം 620 ദിവസം പിന്നിട്ടു. 1967ലാണ് കൃഷിഭൂമി കുടുംബം വില കൊടുത്ത് വാങ്ങിയത്.