കോഴിക്കോട് കോതിയിൽ ആധുനിക അറവുശാല വേണമെന്ന ആവശ്യം ശക്തമാകുന്നു. അറവുശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മീറ്റ് ഡീലേഴ്സ് അസ്സോസിയേഷന്‍ കോർപറേഷനിലേയ്ക്ക് മാർച്ച് നടത്തി.
കോർപറേഷൻ പരിധിയിയിലെ ഇറച്ചിക്കടകൾ അടച്ചിട്ടായിരുന്നു ജില്ലാ മീറ്റ് ഡീലേഴ്സ് അസ്സോസിയേഷന്റെ പ്രതിഷേധം. കോതിയിൽ പ്രവർത്തിച്ചിരുന്ന അറവുശാല വൃത്തിയുടെ കാര്യം പറഞ്ഞ് കോർപറേഷനാണ് അടച്ചുപൂട്ടിച്ചത്. പകരം ആധുനീക അറവുശാലായിരുന്നു വാഗ്ദാനം. എന്നാൽ വാഗ്ദാനം കടലാസിൽ ഒതുങ്ങിയതോടെ ഇറച്ചി കച്ചവടക്കാരാണ് പ്രതിസന്ധിയിലായത്. അറവുശാലയില്ലാത്ത കാരണം പറഞ്ഞ് നഗരത്തിലെ ഇച്ചിക്കടകളുടെ ലൈസൻസ് പുതുക്കി നൽകാൻ കോർപറേഷൻ അധികൃതർ മടിച്ചതോടെയാണ് കച്ചവടക്കാർ പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയത്. സംസ്ഥാന ബജറ്റിൽ ആധുനിക അറവുശാല സ്ഥാപിക്കാൻ കൂടുതൽ തുക വകയിരിത്തിയിട്ടും കോർപറേഷൻ അനങ്ങാപ്പാറാനയം തുടരുകയാണെന്നും പ്രതിക്ഷേധക്കാർ കുറ്റപ്പെടുത്തുന്നു.
അറവുശാലയ്ക്കായി നീക്കിവച്ച സ്ഥലത്ത് കളിസ്ഥലം രൂപികരിക്കാനാണ് കോർപറേഷന്റെ പദ്ധതി. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രതിക്ഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.