കോഴിക്കോട് നഗരപരിസരത്തൊഴുകുന്ന മാമ്പുഴയിൽ മലീനീകരണതോത് അപകടരമായി കൂടുന്നതായി CWRDM പഠനം. പുഴയിൽ സൂക്ഷ്മജലസസ്യമായ ആൽഗയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവായതോടെയാണ് ശാസ്്ത്രീയപഠനം നടന്നത്.
ഇക്കഴിഞ്ഞ വ്യാഴായ്ച രാവിലെ മുതലാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്താൻ തുടങ്ങിയത്.കുന്നത്തു പാലം മുതൽ പുഴമ്പ്രം വരെയുള്ള ഭാഗങ്ങളിലായിരുന്നു ഈ പ്രതിഭാസം.തുടർന്നാണ് C W R D M ലെ ശാസ്ത്രജ്ഞർ ആറിടങ്ങളിൽ നിന്നായി സാമ്പിളുകൾ ശേഖരിച്ചത്.പുഴയിലെ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി കൂടിയതിനാൽ ഒാക്സിജന്റെ അളവിൽ വന്ന വ്യതിയാനം മൽസ്യങ്ങൾക്ക് താങ്ങാനാവാതായി. ഏതെങ്കിലും രാസമാലിന്യം പുഴയിൽ കലർത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്.രാസമാലിന്യങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കൂടുതൽ പഠനം നടത്തുകയാണ്.
പുഴ കൂടുതലായി മലിനപ്പെടുന്ന സാഹചര്യത്തിൽ കാമറ ഉൾപ്പടെ ഉപയോഗിച്ചുള്ള കൃത്യമായ നിരീക്ഷണം വേണമെന്ന നിർദേശവും C W R D M മുന്നോട്ടുവക്കുന്നുണ്ട്.