കാലിക്കറ്റ് സർവകലാശാല ബി സോൺ കലോൽസവത്തിൽ സ്റ്റേജിനങ്ങളുടെ ആദ്യദിനം പൂർത്തിയായപ്പോൾ 127 പോയന്റുമായി ഫറൂഖ് കോളജ് മുന്നിൽ. ദേവഗിരി സെന്റ് ജോസഫ് കോളജാണ് തൊട്ടുപുറകിൽ.
നിശ്ചയിച്ചതിലുംഏറെ വൈകി ഇങ്ങനെ വിരലിലെണ്ണാവുന്ന ആസ്വാദകർക്കുമുന്നിലാണ് സ്റ്റേജിനങ്ങളുടെ ആദ്യദിനം കടന്നുപോയത്. മണിക്കൂറുകൾ വൈകി നടന്ന പരിപാടികൾ മൽസരാർഥികളെയും വലച്ചു. ഭരതനാട്യം,കേരളനടനം, സംഘഗാനം,നാടോടിസംഗീതം,നാടകം,ഓട്ടൻതുള്ളൽ തുടങ്ങിയ ഇനങ്ങളാണ് അരങ്ങിലെത്തിയത്.
കുറഞ്ഞ മൽസരാർഥികളാണ് പല ഇനങ്ങൾക്കുമുണ്ടായിരുന്നത്. ആദ്യ ദിവസങ്ങളിൽ നടന്ന സ്റ്റേജിതര മൽസരങ്ങളിൽഗവ.ലോകോളജിലെ ഖലീൽ ഇബ്രാഹിം സർഗപ്രതിഭയായി. ദേവഗിരി കോളജിലെ ആശിസ് ജോസാണ് ചിത്രപ്രതിഭ.68 കോളേജുകളിൽ നിന്നായി 2144 വിദ്യാർഥികൾ പ്ങ്കെടുക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും.