വയനാട് പുൽപള്ളിയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ആദിവാസി ഭവനങ്ങൾ കാടുകയറി നശിക്കുന്നു. അന്ധവിശ്വാസംമൂലം ഗുണഭോക്താക്കൾ ഒഴിഞ്ഞുപോയതോടെയാണ് വീടുകൾ അനാഥമായത്. നിർമാണം പൂർത്തികരിച്ച അഞ്ചുവീടുകൾ. ഭൂരഹിതരായ ആദിവാസികൾക്കായി നിർമിച്ചതാണിത്. പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച നാല് വീടുകൾ വേറെയുമുണ്ട്.
നാല് സെന്റ് വീതം പത്രണ്ട് കുടുംബങ്ങളെ പാർപ്പിക്കാൻ പഞ്ചായത്തും ട്രൈബൽ വകുപ്പും പദ്ധതി തയ്യാറാക്കുകയായിരുന്നു. താമസം വന്ന രണ്ട് കുടുംബങ്ങളിലെ ഒരാൾ ഇവിടെവച്ച് അത്മഹത്യ ചെയ്തു. മൃതദേഹം വീടിന് സമീപം സംസ്ക്കരിച്ചതോടെ താമസം ഉണ്ടായിരുന്നവർ വീട് ഉപേക്ഷിച്ചു. മറ്റുള്ളവരും താമസിക്കാൻ തയ്യാറായില്ല. ഇതോടെ ബാക്കിയുള്ള വീടുകളുടെ നിർമാണവും മുടങ്ങി. നിലവിൽ വീടുകളെല്ലാം തകർന്ന് തുടങ്ങി. സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ ഇവിടെയെത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.
Advertisement