സർക്കാർ സ്കൂളിന്റെ മൈതാനം കയ്യേറയുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ വയോജന മന്ദിര നിർമാണം നിർത്തിവെയ്ക്കാൻ റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. വിദ്യഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നിർമാണമെന്ന് ആർ ഡി.ഒയുടെ അന്വേഷണത്തിൽ വ്യക്തമായതോടെ നടപടി. നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് റവന്യു വകപ്പ് ഇടപെടൽ
ആർ.ഡി. ഒ. പി.കെ ജയശ്രിയാണ് സ്റ്റോപ്പ്മെമ്മോ നൽകിയത്. വിദ്യഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്ന് വില്ലേജ് ഓഫീസ് രേഖകള് പരിശോധിച്ചപ്പോൾ വ്യക്തമായതോടെയാണ് നടപടി.നിർമാണം വിദ്യഭ്യാസ ഉപ ഡയറക്ടറെ അറിയിച്ചില്ലെന്നും ആര്.ഡി. ഒയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഡി.ഡി. ഇയുട അനുമതിയില്ലാതെ തുടർനടപടികൾ എടുക്കരുതെന്നും ഉത്തരവിലുണ്ട്. മൈതാനത്ത് വജോയന മന്ദിരം പണിയാനുള്ള നീക്കത്തിനെതിരെ സമരവും ശക്തമായിരുന്നു. നഗരസഭക്ക് മുന്നിൽ കെ.എസ്. യു. പ്രതീകാത്മ വോളിബോൾ കളിച്ചു. വയോജന മന്ദിര നിർമാണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
സിപിഎം നേതൃത്വം നൽകുന്ന നഗരസഭയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് എസ്.ഫ്.ഐ രംഗത്ത് എത്തി. നേരത്തെ വിദ്യാർഥി സംഘടനകളുമായി നഗരസഭ ചെയർമാൻ നടത്തിയ ചർച്ചയിൽ എസ്,എഫ് ഐ നിർമാണത്തിന് അനുകൂല നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു.