ഓർമ്മയിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന കലയെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് രാവണേശ്വരത്തെ യുവജന കൂട്ടായ്മ. ഗോത്രകലയായ മംഗലം കളിയെ വീണ്ടും അരങ്ങിലെത്തിച്ചാണ് അഴീക്കോടൻ സ്മാരക ക്ലബ് വിഷു ആഘോഷിച്ചത്.
കളിക്കാർക്ക് കണ്ണേറ് തട്ടാതിരിക്കാനുള്ള മരനീടന്റെ വരവോടെയാണ് തുടക്കം.മരനീടൻ ശ്രദ്ധ നേടുന്നതോട പിന്നണിക്കാർ കളത്തെ വലംവെയ്ക്കും. പിന്നെ തുടിയിലെ താളത്തിനൊത്ത് പ്രാചീന തുളുവിൽ പാട്ട് തുടങ്ങും. ഇതോട കളിക്കാർ കളം നിറയും. പറഞ്ഞുവരുന്നത് കാസർകോട്ടെ ആദിവാസി വിഭാഗമായ മാവിലന്മാരുടെ മംഗലം കളിയെ കുറിച്ചാണ്. പേര് പോലത്തെ മംഗല്യനാളുകളിലാണ് ഈ കല കെട്ടിയാടുന്നത്.
ജന്മി കുടിയാൻ വ്യവസ്ഥ നിലനിന്നുരുന്ന കാലത്ത് പുലർച്ചെ മുതൽ മൂവന്തിയോളം പണിയെടുത്തിട്ടും പട്ടിണി ബാക്കിയായ സമുഹം കിളികളോടും പ്രകൃതിയോടും പരിഭവം പറയുന്നതാണ് തുളുവിലെ പാട്ടുകൾ. കാലം മാറിയോടെ വിസ്മൃതിയേലക്ക് പോയ കലയെ തിരിെക പിടിക്കുയാണ് രാവണേശ്വരത്തെ അഴീക്കോടൻ ക്ലബ്. മാവില സമുദായത്തിൽപ്പെട്ട അമ്പത് പേർക്ക് നാലുമാസത്തെ കഠിന പരിശീനം നൽകിയത്.
ഗോത്ര കലയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയെന്നതും പരിപാടിയുടെ ഉദ്ദേശമാണ്. സ്കൂൾ കലോൽസവത്തിൽ മൽസര വിഭാഗമായി ഉൾപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ പരിശ്രമങ്ങൾ.