ഇ-വേസ്്റ്റ് സംസ്കരണത്തിന് പദ്ധതികളില്ലാതെ പാലക്കാട് നഗരസഭ. ഉപയോഗശൂന്യമായ ആയിരത്തിലധികം ട്യൂബുകളാണ് നഗരസഭാ വളപ്പിൽ െകട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് ഏറെ ദോഷകരമായ ട്യൂബുകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭാ കാര്യാലയത്തിന് സമീപം എണ്ണിയാലൊടുങ്ങാത്തവിധം ഉപയോഗശൂന്യമായ ട്യൂബുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. 52 നഗരസഭാ വാർഡുകളിൽ നിന്നായി ശേഖരിച്ചവ രണ്ടുവർഷമായി നീക്കിയിട്ടില്ല. കരാറെടുത്തവരുടെ കുഴപ്പമാണെന്നും സംസ്ഥാന ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നീക്കുമെന്നും നഗരസഭയുടെ പതിവുമറുപടി.
ട്യൂബുകൾ മിക്കതും പൊട്ടിയതിനാൽ ഇതിലുളള മെര്‍ക്കുറി പരിസ്ഥിതിക്കും ഒപ്പം ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയാണ്. ദശാംശം നാലു മില്ലിഗ്രാം മുതല്‍ ദശാംശം ഏഴു * മില്ലിഗ്രാം വരെ െമര്‍ക്കുറി അന്തരീക്ഷത്തിലുണ്ടാകുമെന്നാണ് കണക്ക്. ഇത് ശ്വസിക്കുന്നവർക്ക് ഗുരുതരരോഗങ്ങളുണ്ടാകുന്നു. അതിനാൽ കൂട്ടിയിട്ടിരിക്കുന്ന ട്യൂബുകൾ നിസാരമല്ലെന്ന് നഗരസഭ ഇനിയെങ്കിലും തിരിച്ചറിയണം. ഇലക്ട്രോണിക്മാലിന്യങ്ങൾ സംസ്കരിക്കാനോ നീക്കാനോ പാലക്കാട് നഗരസഭയ്ക്ക് സ്ഥിരം സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.