ശമ്പള കുടിശിക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആരോഗ്യവകുപ്പ് ജീവനക്കാരന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. തൃക്കരിപ്പൂർ പേക്കടത്തെ ജഗദീഷിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു
വിവിധ പരിപാടികൾക്കായി കാസർകോട് എത്തിയപ്പോഴാണ് മന്ത്രി ജഗദീഷന്റെ വീട് സന്ദർശിക്കാൻ സമയം കണ്ടെത്തിയത്. ജഗദീഷന്റെ അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ച മന്ത്രി ചെയ്യാൻ കഴിയാവുന്ന എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.കുടിശ്ശികയായ പത്ത് മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടനെയാണ് ജഗദീഷ് ഉൾപ്പെടെ എൻ ആർ എച്ച് എമ്മിന് കീഴിൽ ജോലിചെയ്തിരുന്ന അഞ്ചൂറിലേറെ ഹെൽത്ത് ഇൻസ്പെക്ടർമാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. ശമ്പള കുടിശികക്കായി സെക്രട്ടേറിയേറ്റ് കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് മൂന്നാഴ്ച്ച മുമ്പ് ആത്മഹത്യ ചെയ്തത്. അതേ സമയം പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ കാര്യത്തൽ അനുകൂല തീരുമാനം എടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല