വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാസർകോട് ജില്ലയിൽ ക്യാൻസർ നിർണയ സംവിധാനം പ്രവർത്തനം തുടങ്ങി. കാത്തങ്ങാട് ജില്ല ആശുപത്രിയിലെ മാമോ ഗ്രാം യൂണിറ്റ് ആരോഗ്യ മന്ത്രി. കെ.കെ.ശൈലജ ഉൽഘാടനം ചെയ്തു.
മൂന്ന് വർഷം മുമ്പാണ് ജില്ല ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. 30 ലക്ഷം രൂപ മുടക്കി യന്ത്രസംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. പക്ഷേ റേഡിയേഷൻ സേഫ്റ്റി കൗൺസിലിന്റെ അനുമതി കിട്ടാൻ വൈകി.അനുമതി കിട്ടി ഉൽഘാടനത്തിന് തയ്യാറായത് ഇപ്പോഴാണ്. റോട്ടറി ക്ലബ് സൗജന്യമായി നൽകിയ ഡയാലിസിസ് യൂണിറ്റും പൊടിപിടിച്ച് കിടന്നത് രണ്ടു വർഷം.
ആറോ പ്ലാന്റും കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷൻ ജോലികളും തീരാത്തതിയാരുന്നു പ്രശ്നം. രണ്ടു വർഷത്തിനകം ജില്ലയിലെ ഡോക്ടര്മാരുടെ ക്ഷാമം തീർക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. ഒരു കോടി 60 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും വാർഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.