കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഭക്ഷണ നിർമ്മാണ വിൽപന കേന്ദ്രങ്ങൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നിർബന്ധമാക്കും. അടുത്തമാസം 15ന് മുമ്പ് ൈലസൻസ് എടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞദിവസം നഗരത്തിലെ ബേക്കറിയിൽ നിന്ന് ജെല്ലി മിഠായി കഴിച്ച കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്ന പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്. പ്രത്യക പരിശോധനൾക്ക് ശേഷമാകും ൈലസൻസ് അനുവദിക്കുക.
അതേസമയം കോഴിക്കോട് നഗരത്തിലെ ബേക്കറികളിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും കാലാവധി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.ഇവയുടെ സാമ്പിളുകൾ ശേഖരിച്ചു. മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലെ കടകളിൽനിന്ന് ഉപയോഗശൂന്യമായിക്കിടന്ന ശീതളപാനിയങ്ങൾ ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ ഒഴിവാക്കി. പല ബേക്കറികളിലും ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും കണ്ടെത്തി. എന്നാൽ അഞ്ചുവയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന ജെല്ലി മിഠായിയുടെ സാമ്പിളുകൾ കണ്ടെത്താൻ സാധിച്ചില്ല. വരും ദിവസങ്ങളിലും ബേക്കറികൾ കേന്ദ്രികരിച്ച് പരിശോധനകൾ തുടരും. ജില്ലയിലെ ഹൽവ നിർമ്മാണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തും.