കോഴിക്കോട് ഐഐഎമ്മിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കൽപ്പാത്തിക്കാരി െഎശ്വര്യയെ പരിചയപ്പെടാം. അക്കാദമിക വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ആദ്യ പെൺകുട്ടികൂടിയാണ് െഎശ്വര്യ. പഠന മികവിൽ ഇനി സിവിൽസർവീസ് ലക്ഷ്യമിടുമ്പോൾ സംഗീതവും കൂട്ടായുണ്ട്.
െഎശ്വര്യ റാമിന്റെ നേട്ടത്തിൽ അഭിമാനിക്കുകയാണ് കൽപ്പാത്തിയിലെ അഗ്രഹാരതെരുവും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജുമെന്റിന്റെ കോഴിക്കോട് ക്യാംപസിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന മാർക്കാണ് െഎശ്വര്യ നേടിയത്. ഒന്നാംറാങ്ക് മാത്രമല്ല അക്കാദമിക വിഭാഗത്തിൽ സ്വർണമെഡൽ നേടുന്ന ആദ്യ പെൺകുട്ടികൂടിയാണ്. സഹപാഠികളായ 348 പേരെ പിന്നിലാക്കിയുളള ഉയർന്ന
ഇതുവരെ പഠനമായിരുന്നെങ്കിൽ ഇനി കുറച്ചുനാൾ ജോലി. മുംബൈയിലെ ജെപി മോർഗൻ കമ്പനി െഎശ്വര്യയുടെ മികവ് കണക്കിലെടുത്ത് ജോലിക്ക് വിളിച്ചു. ജോലിയിൽ ഒതുങ്ങാതെ ഇനിയും മുന്നേറാനുണ്ടെന്ന് െഎശ്വര്യ.സിവിൽസർവീസാണ് ലക്ഷ്യം.
പഠനവഴികളിലെല്ലാം ഒന്നാമതായിരുന്നു െഎശ്വര്യ. ഒന്നാംറാങ്കോടെയാണ് പാലക്കാട് അകത്തേത്തറ എൻഎസ്്എസ് എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക് പാസായത്. കുട്ടിക്കാലം മുതലേ സംഗീത പഠനവും കൂട്ടായുണ്ട്.കൽപ്പാത്തി രഥോൽസവത്തിനോടനുബന്ധിച്ചുളള കച്ചേരികളിലും സാന്നിധ്യം.
സംസ്ഥാന മുന്നോക്കക്ഷേമ കോർപറേഷൻ ഡയറക്ടർ കരിമ്പുഴ രാമന്റെയും ഡോ.ദീപാ രാമന്റെയും മകളാണ് െഎശ്വര്യ. സഹോദരൻ ധീരജ്്് കെ.റാം.