വിഷു പടിവാതിലിലെത്തിയതോടെ കോഴിക്കോട്ട് വിപണി ഉഷാറായി. വിഷുത്തിരക്കിലാണ് നാടും നഗരവും. കണിക്കാഴ്ചകൾക്കുള്ള കൊന്നയും കൃഷ്ണവിഗ്രഹവും മുതൽ വിഷുവിപണിയിൽ എല്ലാം പതിവുപോലെ. എവിടെ നോക്കിയാലുംതിരക്കിൽ അലിയാനെത്തിയവർ. സദ്യവട്ടങ്ങളൊരുക്കാൻ, പുത്തനുടുപ്പുകൾ വാങ്ങാൻ വിഷുത്തലേന്നുള്ള ഓട്ടത്തിലാണ് എല്ലാവരും. കെട്ടിലും മട്ടിലും പുതുമയൊരുക്കി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് വസ്ത്രക്കടകൾ. തെരുവുവിപണിയിലും തിരക്കോടുതിരക്ക്.
വിലക്കുറവിന്റെ വാഗ്ദാനങ്ങളുമായാണ്് ഉപ്പുതൊട്ട് കർപ്പൂരം വരെ വിഷുച്ചന്തയിൽ വിറ്റഴിക്കുന്നത്. കറൻസിക്ഷാമം വിപണിയെ ബാധിക്കുമെന്ന ആശങ്കയും ആഘോഷത്തിമർപ്പിൽ അസ്ഥാനത്തായി.