വീടുകൾക്ക് മേൽക്കൂരയില്ലെങ്കിലും മുറ്റം കോൺക്രീറ്റ് ചെയ്ത് വയനാട് മേപ്പാടി പഞ്ചായത്തിലെ കോട്ടവയൽ കോളനി. അഞ്ചുവീടുകളുള്ള കോളനിയിൽ നാല് വീടുകൾക്കും മേൽക്കൂരയില്ല.
മുറ്റം മുഴുവൻ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. വീടുകൾക്കാകട്ടെ ചുമരുകൾമാത്രം. മുറ്റത്ത് ചിലവഴിച്ച തുക മേൽക്കൂര നിർമിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കിൽ മഴയും വെയിലും കൊള്ളാതെ താമസിക്കാമായിരുന്നുവെന്ന് കോളനിക്കാർ പറയുന്നു. ഫണ്ട് വകമാറ്റി ചിലവഴിക്കാനാവില്ലെന്ന കാരണത്താലാണ് മുറ്റം കോൺക്രീറ്റ് ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചത്. മൂന്നുവർഷംമുൻപ് കരാറുകാരൻ വീടുകളുടെ നിർമാണജോലി ഉപേക്ഷിച്ചുപോയതിനുശേഷം ഇതുവഴി വന്നിട്ടില്ല. ആവശ്യത്തിന് ശുചിമുറികളും ഇല്ല.
മൂന്ന്്ലക്ഷം രൂപ ചിലവഴിച്ചാണ് മുറ്റം കോൺക്രീറ്റ് ചെയ്തത്. ആദിവാസികൾ കിടന്നുറങ്ങുന്നത് അടച്ചുറപ്പില്ലാത്ത വീട്ടിലും. മേൽക്കൂര നിർമാണം പൂർത്തിയാക്കാൻ സഹായിക്കണമെന്ന് കാണിച്ച് ട്രൈബൽവകുപ്പിന് കോളനിവാസികൾ പരാതിനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.