കോഴിക്കോട് എക്സൈസ് സ്ക്വാഡ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു. മുപ്പത് ജീവനക്കാർക്ക് ജോലി ചെയ്യാൻ ആകെയുള്ളത് ഇരുന്നൂറ് സ്ക്വയർഫീറ്റിലൊതുങ്ങുന്ന ഓഫിസ്.
ലഹരിക്കടത്തുകേസുകളിൽ പല കാലങ്ങളിൽ എക്സൈസ് പിടിച്ചെടുത്ത വാഹനങ്ങളാണ് പൊടിപിടിച്ച് കിടക്കുന്നത്. സിവിൽസ്റ്റേഷനിലെ ആറാം നിലയിലെ ഇടുങ്ങിയ ഓഫിസിലേക്ക് ഈ വാഹനങ്ങളെത്തിക്കാൻ പെട്ട പാട് പിടിച്ചെടുത്ത ഉദ്യോഗസ്ഥർക്കറിയാം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാനുള്ള കഷ്ടപ്പാട് ഓർക്കുമ്പോൾ വാഹനമടങ്ങുന്ന കേസുകൾ ഏറ്റെടുക്കാൻ പോലും മടി തോന്നുമെന്ന് ഇവർ സമ്മതിക്കും. ജില്ലയിലെ ലഹരിക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട ഒാഫീസാണിത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും എക്സൈസ് ഇൻസ്പെക്ടറും രണ്ട് വനിതകളുമടക്കമുള്ള ഓഫിസർമാരും മറ്റ് ജീവനക്കാരുമെല്ലാം ഒരൊറ്റ കാബിനിൽ.
ഓഫിസ് മാറ്റിക്കിട്ടാൻ പല തവണ റവന്യു വകുപ്പിന് നിവേദനം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥതലത്തിലെ തടസവാദങ്ങളാണ് ലഹരിവിരുദ്ധസ്ക്വാഡിന്റെ ഊർജജം കെടുത്തുന്നത്.
Advertisement