കാഞ്ഞങ്ങാട് നഗരത്തിലെ പുതിയ ബസ് സ്റ്റാന്റ് ആറു മാസത്തിനകം തുറന്നുകൊടുക്കുമെന്ന് നഗരസഭ ചെയർമാൻ വി.വി.രമേശൻ. സർക്കാർ വകുപ്പുകളുടെ അനുമതികൾ കിട്ടാത്തതാണ് നിർമാണം നീളാൻ കാരണമെന്നും ചെയർമാൻ മനോരമ ന്യൂസിനോട് പറഞ്ഞു. കിഫ്ബി പ്രോജക്ടിൽ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ച മേൽപാലം വരുന്നതോടെ നഗരത്തിെല ഗതാഗത കുരുക്ക് പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ധനമന്ത്രി തോമസ് ഐസകിന്റ സ്വപ്ന പദ്ധതിയായ കിഫ്ബിയിലാണ് നഗരത്തിന്റെ പ്രതീക്ഷകൾ മുഴുവൻ. കിഫ്ബി പ്രൊജക്ടിൽ ഉൾപ്പെടുത്തി നോർത്ത് കോട്ടച്ചേരി മുതൽ അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് വരെ മേൽപാലം പണിയാനായി നാൽപത് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് ആറു മാസത്തിനകം ജനത്തിന് തുറന്ന് കൊടുക്കും. ഇലട്രിക്കൽ ജോലികൾക്ക് കരാർ നൽകി കഴിഞ്ഞു.
ബസുകൾ അലാമിപ്പള്ളിയിലേക്ക് മാറുന്നതോടെ നിലവിലെ ബസ് സ്റ്റാൻഡിൽ പാർക്കിങ് സമുച്ചയം പണിയാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
Advertisement