മലബാറിന്റെ മുഖഛായ മാറ്റുമെന്ന് കരുതുന്ന കാണിയൂർ റയിൽപാതയെ കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങിതുടങ്ങിയതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ വികസന സ്വപ്നങ്ങളും അടയുകയാണ്. ബംഗളുരുവിലേക്ക് കേരളത്തിൽ നിന്നുമുള്ള പുതിയ റയിൽവേ പാതയായ കാഞ്ഞങ്ങാട് കാണിയൂർ പാതക്ക് കർണാടക സർക്കാരിന്റെ താൽപര്യകുറവാണ് തടസം.
കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച് മംഗളുരു ബംഗളുരു റയിൽവേ ലൈനിലെ സുള്്ള്യക്ക് അടുത്തുള്ള കാണിയൂരിൽ സന്ധിക്കുന്നതാണ് നിർദിഷ്ട പാത.കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റൂട്ട് കൂടിയായ കാണിയൂർ പാതക്ക് റയിൽവേയുടെ അനുമതികളെല്ലാം കിട്ടിയിട്ടുണ്ട്. നിർമാണത്തിന് വേണ്ട ആയിരത്തി ഇരുന്നൂറ് കോടിയിൽ പകുതി കേന്ദ്ര സർക്കാർ വഹിക്കും. മുന്നൂറ് കോടി വീതം കേരളവും കർണാടകവും കണ്ടെത്തണം. കേരളം സമ്മതം അറിയിച്ചെങ്കിലും കർണാടക അനുകൂല നിലപാട് എടുക്കുന്നില്ല.ഇതോടെ പ്രാധന റയിൽവേ ജംഗ്ഷനായി മാറാമെന്ന കാഞ്ഞങ്ങാടിന്റെ സ്വപ്നം കൂടിയാണ് പൊലിയുന്നത്. ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായാലേ ഇനി തുടർചലങ്ങളുണ്ടാകൂ.അതിന് നിലവിലെ സാഹചര്യങ്ങൾ ഒട്ടും അനുകൂലവുമല്ല.