കാഞ്ഞങ്ങാട് നഗരത്തെ സ്തംഭിപ്പിക്കുന്നതിൽ റയിൽവേ ലവൽ ക്രോസുകൾക്ക് മുഖ്യപങ്കാണുള്ളത്. നഗര ഹൃദയത്തിൽ കൂടി കടന്നുപോകുന്ന റയിൽവേ ലൈനിന് മേൽപാലങ്ങൾ പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പൂർണമായിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല. റയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസിൽ മേൽപാലത്തിന് അനുമതിയുണ്ടെങ്കിലും ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല.
മൂന്ന് ലെവൽ ക്രോസുകളിൽ കുരുങ്ങി ശ്വാസം മുട്ടുകയാണ് നഗരം. നിത്യാനന്ദ ആശ്രമത്തിന് മുൻവശത്തും ഇക്ബാൽ നഗറിലും റയിൽവേ സ്റ്റേഷനോട് ചേർന്നുമാണ് ഈ ലെവൽ ക്രോസിങ്ങുകൾ. റയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസ് അടച്ചാൽ പിന്നെ നഗരം ഒന്നടങ്കം സ്തംഭിക്കും.മേൽപാലത്തിന് വേണ്ടി 2003 ൽ ഒ.രാജഗോപാൽ റയിൽവേ സഹമന്ത്രിയായിരുന്ന മയത്ത് തുടങ്ങിയ ശ്രമ്ങ്ങൾ ഫലം കണ്ടത് മാസങ്ങൾക്ക് മുമ്പ്. നിർമാണം ആർ.ബി.ഡി.സി ഏറ്റെടുത്തെങ്കിലും ടെണ്ടർ നടപടികൾ തുടങ്ങിയിട്ടില്ല.
നിർമാണം തുടങ്ങിയാൽ ഒന്നര വർഷത്തിനകം തുറന്നുകൊടുക്കുമെന്നാണ് വാഗ്ദാനം. അപ്പോഴും ഇക്ബാൽ നഗറിലെയും നിത്യാനന്ദ ആശ്രമ വഴിയിലെയും കുരുക്കുകളെ കുറിച്ച് ചർച്ച പോലുമില്ല.