തനത് മലയാളം ഗസലുകളിൽ വിരുന്നൊരുക്കി ഹിന്ദുസ്ഥാന സംഗീതജ്ഞൻ വിജയ് സുർസേൻ. പണ്ഡിറ്റ് രമേശ് നാരായണന്റെ പ്രഥമശിഷ്യനും പുണെ സ്വദേശിയുമായ വിജയ് കോഴിക്കോട് ടൗൺഹാളിലാണ് ഗസൽ യാമം എന്ന പേരിൽ സംഗീതപരിപാടി അവതരിപ്പിച്ചത്.
ഭാഷയ്ക്കും ആശയങ്ങൾക്കും അതീതമായ ഗസലിന്റെ ആലാപന വൈവിധ്യങ്ങളാണ് സുർസേൻ ആസ്വാദകർക്ക് പരിചയപ്പെടുത്തിയത്. മലയാളി അല്ലത്ത ഗായകൻ മലയാളത്തിൽ സ്വയം എഴുതി ചിട്ടപ്പെടുത്തിയവരികളിൽ ഗസൽ നിറച്ച് സദസ്സിനെ അദ്ഭുതപ്പെടുത്തി
പ്രണയവും വിരഹവും ഇഴമുറിയാതെ പെയ്തതോടെ ആസ്വാദകർ മനമറിഞ്ഞ് പ്രോൽസാഹിപ്പിച്ചു. ഗസൽ എല്ലാ നിയമങ്ങളും പാലിച്ച് മലയാളത്തിൽ എഴുതി അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു. മാനവ് സംഗീതവിദ്യാലയവും ഇന്ത്യൻ മ്യൂസിക് ഫൗണ്ടേ,നും സംയുക്തമായാണ് ഗസൽയാമമൊരുക്കിയത്.