കാസർകോട് പെരിയയിലെ കായക്കുളമെന്ന ഗ്രാമത്തിലൊരു വിപ്ലവം നടക്കുയാണ്. പുരുഷൻമാരുടെ കുത്തകയായ കോൽക്കളി അഭ്യസിക്കുന്ന തിരക്കിലാണ് ഗ്രാമത്തിലെ വനിതകളെല്ലാം.
വിഷ്ണു േദവസ്ഥാനത്തെ ഈ കളരിയിൽ മാറ്റത്തിന്റെ ചുവടുകളാണിപ്പോൾ വെയ്ക്കുന്നത്. മെയ്കരുത്തിന്റെ കലയായ കോൽക്കളിയെ വരുതിയിലാക്കാനാണ് ഇവർ ഇങ്ങിനെ രാവിനെ പകലാക്കുന്നത്.
കഥ ഇങ്ങിനെയാണ്. കായക്കുളത്തപ്പന്റെ കളിയാട്ടത്തിന് കോൽക്കളി അരഭിവാജ്യ ഘടകമാണ്. ദേവസ്ഥാനത്ത് എന്ന് കളിയാട്ടം നടത്തിയിട്ടുണ്ടോ അന്നെല്ലാം വിഷ്ണുമൂർത്തിയുടെ കുളിച്ചേറ്റം കഴിഞ്ഞാൽ ആണുങ്ങളുടെ കോൽക്കളിയാണ്. ഇക്കുറി ആ പതിവ് മാറുകയാണ്.
അങ്ങിനെയാണ് മെയ് വഴക്കം ഏറെ വേണ്ട കലയിലേക്ക് അമ്പത് പേർ കോലുമായി ഇറങ്ങുന്നത്. ആയാസം കുറഞ്ഞ ഇരുന്ന് കളിയോടെ ആവേശം കെടുമെന്നായിരുന്നു ആൺവിചാരം.പക്ഷേ ഓടിമറിഞ്ഞ് കളിക്കേണ്ട ചവിട്ടിചുറ്റും വട്ടക്കോലുമെല്ലാം തെറ്റലൊന്നുമില്ലാതെ വളയിട്ട കൈകളിൽ ഭദ്രമാണ്. മൂന്നുമാസമായി പരിശീലനം തുടങ്ങിയിട്ട്.