കോഴിക്കോട് മിഠായിത്തെരുവിലെ സുരക്ഷാ പരിശോധന ഈ മാസം അഞ്ചുമുതൽ നിർത്തിവയ്ക്കും. വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണിത്. ജില്ലാ ഭരണകൂടമാണ് പരിശോധന നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
അടുത്ത ബുധനാഴ്ച മുതൽ രണ്ടാഴ്ച്ചയാണ് സുരക്ഷാപരിശോധനകൾ നിർത്തിവയ്ക്കുന്നത്. ഏപ്രിൽ 20ന് പുനരാരംഭിക്കും. വിഷു.ഈസ്റ്റർ ഉത്സവസീസൺ കഴിയുന്നുവരെ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം കലക്ടർക്ക് കത്തുനൽകിയിരുന്നു. എന്നാൽ വിഷുവിന് മുന്നോടിയായുളള പടക്കകടകളിലെ പരിശോധന തുടരും.
വീഴ്ചകൾ കണ്ടെത്തിയ 70 കടകൾക്ക് ദുരന്തനിവാരണ നിയമപ്രാകാരം നോട്ടീസ് നൽകിയിട്ടുണ്ട്. സുരക്ഷാപരിശോധന നിർത്തിവയ്ക്കുന്നതിനോട് കോർപറേഷനും, അഗ്നിശമനസേനയും അടക്കമുള്ള വിവിധ വകുപ്പുകൾക്ക് വിയോജിപ്പാണുള്ളത്.വ്യാപാരികളിൽ ഒരു വിഭാഗത്തിനും നടപടികൾ തുടരണമെന്ന അഭിപ്രായം തന്നെയാണ്.