ദേശീയ പാതയോരത്തു നിന്ന് മദ്യശാലകൾ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതോടെ മാഹിയിലെ മുപ്പത്തിരണ്ട് മദ്യശാലകൾ പൂട്ടി. മാഹിയിലെ ' അറുപത്തിയേഴ് മദ്യശാലകളിൽ മുപ്പത്തിരണ്ടും മാറ്റി സ്ഥാപിക്കാൻ നടപടി തുടങ്ങിയതോടെ ജനവാസ കേന്ദ്രങ്ങളിൽ പ്രതിഷേധവും ശക്തമായി.
ദേശിയ പാതയോരത്തുള്ള മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതിയുടെ വിധി ഏറ്റവും ബാധിച്ചത് മാഹിയിലെ മദ്യഷോപ്പുകളെയാണ്. ദേശീയ പാതയോരത്തുള്ള മുപ്പത്തി രണ്ട് മദ്യശാലകൾക്കും പൂട്ട് വീണ തോടെ ഇവ മാറ്റി സ്ഥാപിക്കാനും ശ്രമം തുടങ്ങി.എന്നാൽ കുറഞ്ഞ സ്ഥലപരിധി മാത്രമുള്ള മാഹിയിൽ മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കുക എളുപ്പമല്ല.ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകൾ കൂട്ടമായി എത്തുന്നതിനെതിരെ സമരവും നേരത്തെ ആരംഭിച്ചിരുന്നു. എന്തുവില കൊടുത്തും മദ്യശാലകൾ മാറ്റുന്നതിനെ എതിർക്കാനാണ് നാട്ടുകാരുടെ തീരുമാനം.
മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ ഉടമകൾ പൊലിസിന്റെ സഹായം തേടും.മാഹിയിലെ അറുപത്തി ഏഴ് മദ്യശാലകൾക്കും പോണ്ടിച്ചേരി സർക്കാർ ലൈസൻസ് പുതുക്കി നൽകിയിരുന്നു.' കടകൾക്ക് സംരക്ഷണം നൽകാൻ പൊലീസും രംഗത്തിറങ്ങുന്നതോടെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നത് സംഘർഷത്തിന് വഴിതെളിക്കും'