ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കാസർകോട്ട് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം തുടങ്ങി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പോസ്്്റ്റ് ഓഫീസിനോട് േചർന്നുള്ള സേവാ കേന്ദ്രമാണ് കാസർകോട്ട് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
പ്രവാസികൾ ഏറെയുള്ള ജില്ലക്ക് സ്വന്തമായി പാസ്പോർ്ട്ട് ഓഫീസ് വേണമെന്ന ആവശ്യത്തിന് പഴക്കം ഏറെയാണ്. പരിശ്രമങ്ങളും ഏറെ നടന്നെങ്കിലും ഇപ്പോഴാണ് സേവ കേന്ദ്രത്തിന്റെ രൂപത്തിൽ ജില്ലയുടെ ആവശ്യം അംഗീകരിക്കുന്നത്. കേരളത്തിന് അനുവദിച്ച രണ്ട് പോസ്റ്റ് ഓഫീസ് സേവ കേന്ദ്രങ്ങളിലൊന്നാണ് കാസർകോട്ടേത്. സ്ഥലം എം.പി പി.കരുണാകരൻ ഉൽഘാടനം നിർവഹിച്ചു.
പാസ്പോർട്ട് സേവ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടി.ടി.എസിന്റെ രണ്ടു ജീവനക്കാരും ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനുമാണ് േകന്ദ്രത്തിലുളളത്. ഔപചാരിക ഉൽഘാടനത്തിന് മുമ്പ് തന്നെ ഒരാഴ്ച്ചത്തേക്കുള്ള ടോക്കൺ തീർന്നിട്ടുളളത് വരും ദിവസങ്ങളില്‍ വൻ തിരക്കായിരിക്കും കേന്ദ്രത്തിലെന്ന സൂചനയാണ് നൽകുന്നത്.