അഴിമുഖത്തെ മണൽകൊള്ളമൂലം കടൽവെള്ളം കുടിക്കേണ്ട ഗതികേടിലാണ് കാസർകോട് കുമ്പള ഷിറിയ ഒളയത്തെ ജനങ്ങൾ. കടലില്‍ നിന്ന് പുഴയിലേക്ക് െവള്ളം കയറി കിണറുകളെല്ലാം ഉപയോഗ്യശൂന്യമാകുന്നതാണ് ദുരിതത്തിനുകാരണം.
കിണറിൽ നിറയെ വെള്ളം. ഏതാനും വാര അകലെയുള്ള ഷിറിയ പുഴയും നിറഞ്ഞൊഴുകുന്നു. പക്ഷേ ഒളയം നിവാസികൾ വേനലെത്തുന്നതോടെ കുടിക്കാൻ വെള്ളം പണം കൊടുത്ത് വാങ്ങണം. കടൽ ഭിത്തി കൊത്തിയെടുത്ത് കടത്താൻ തുടങ്ങിയതോടയാണ് ദുരിതം തുടങ്ങിയത്. വേനലിൽ കടലിൽ നിന്നും വെള്ളം പുഴിയിലേക്ക് മറിയുന്നതാണ് ദുരിതത്തിന് കാരണം
കുടിവെള്ളമെത്തിക്കാനായി ജല അതോറിറ്റി സ്ഥാപിച്ച പൈപ്പുകൾ ഉപയോഗ്യശൂന്യമായിട്ട് വർഷങ്ങളേറെയായി. ഷിറിയ പാലത്തിനോട് ചേർന്ന് ചെക്ക് ഡാം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അതേ സമയം തുറമുഖ വകുപ്പിന്റെ മണലെടുപ്പിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയടക്കമുള്ളവരെ കാണാനിരിക്കുകയാണ് നാട്ടുകാർ