വനിതകള്‍ക്ക് വഴങ്ങാത്ത പണിയില്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് പാലാഴി സ്വദേശിനി പുഷ്പ. 25 വർ·ഷത്തിനിടെ അഞ്ഞൂറിലധികം കിണറുകളാണ് പുഷ്പ കുഴിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോഴാണ് 27 ാമത്തെ വയസിൽ തൂമ്പയെടുത്തുള്ള ഈ യാത്ര പുഷ്പ തുടങ്ങിയത്. യാത്രക്ക്് തുടക്കമിട്ടതാവട്ടെ ഭർത്താവ് കൃഷ്ണന്റെ ഈ ചോദ്യവും.
പ്രോൽസാഹനവും പിന്തുണയുമായി ഭർത്താവ് എപ്പോഴുമുണ്ട്. മറ്റുള്ളവരെ പണി പഠിപ്പിക്കുന്നുമുണ്ട് പുഷ്പ. കിണറാഴങ്ങളിൽ ഉറവ കിനിയുമ്പോഴുള്ള സംതൃപ്തിയാണ് അൻപത്തിമൂന്നാം വയസിലും പുഷ്പയുടെ ഊർജം.