പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാർക്കായി താൽക്കാലിക കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ അനുമതി. ബസ് സ്റ്റാൻഡ് നവീകരണം സ്തംഭിച്ചതിനാൽ കൊടുംചൂടിൽ യാത്രക്കാർക്ക് നിൽക്കാനിടമില്ല. യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് കോർപറേഷന്റെ തീരുമാനം.
നവീകരണത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്ന കെട്ടിടം ഒന്നരവർഷം മുൻപ് പൊളിച്ചുമാറ്റിയതിനാൽ കൊടുംചൂടിൽ യാത്രക്കാർക്ക് നിൽക്കാനിടമില്ല. പകരം സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി തയ്യാറാകാത്തതോടെ സ്റ്റാൻഡിനുള്ളിൽ താൽക്കാലിക ഷെഡ് നിർമിക്കാൻ യുവമോർച്ച പ്രവർത്തകരെത്തി. എന്നാൽ സർക്കാർ സ്ഥലത്തു കാത്തിരുപ്പുകേന്ദ്രം നിർമിക്കാൻ രാഷ്ട്രീയസംഘടനകൾക്ക് അനുമതി നൽകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തർക്കത്തിനിടെ പൊലീസും സ്ഥലത്തെത്തി. ജനകീയ ആവശ്യമാണെന്ന് വ്യക്തം. കെഎസ്ആർടിസി ഉദ്യോഗസ്ഥർ നിലപാടിൽ മാറ്റംവരുത്തി. മറ്റൊരു സ്പോൺസറെ കണ്ടെത്തി താൽക്കാലിക കാത്തിരുപ്പുകേന്ദ്രം നിർമിക്കാനാണ് തീരുമാനം.
2014 ഡിസംബറിൽ സ്റ്റാൻഡിലെ പൊളിച്ചിട്ടതാണ്. നാളിതുവരെ യാത്രക്കാർക്കായി പുതിയ കെട്ടിടം നിർമിച്ചില്ല. അതേസമയം എംഎൽഎഫണ്ട് ഉപയോഗിച്ചുളള നിര്മമാണപ്രവൃത്തികൾ കെഎസ്ആർടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാണ് ആരോപണം.