കോഴിക്കോട് ഓമശേരി പഞ്ചായത്ത് അമ്പലമുക്ക് കോളനിയില്‍ പൈപ്പ് പൊട്ടി 9 മാസമായി കുടിവെള്ളം മുടങ്ങിയിട്ടും ശരിയാക്കാന്‍ നടപടിയില്ല. പൈപ്പ് മാറ്റാനായി റോഡ് വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് അനുമതി നല്‍കാത്തതാണ് തടസം.
ഓമശേരി അമ്പലമുക്ക് കോളനിയിൽ സമൃദ്ധമായി വെള്ളം കിട്ടിയിരുന്നു. ജലഅതോറിറ്റിയൂടെ പൈപ്പിലൂടെയായിരുന്നു ജലവിതരണം. ഒൻപതു മാസം മുമ്പ് പൈപ്പ് പൊട്ടി. ഇതോടെ, ജലവിതരണം നിർത്തിവച്ചു. റോഡ് വെട്ടിപ്പൊളിച്ചാൽ മാത്രമേ, പൈപ്പ് നേരെയാക്കാൻ കഴിയൂ. ഇതിനു വേണ്ട അനുമതിക്കാടി ജലഅതോറിറ്റി, പൊതുമരാമത്തു വകുപ്പിനെ സമീപിച്ചു. പക്ഷേ, റോഡ് പൊളിക്കാൻ അനുമതി നൽകിയില്ല. ജില്ലാ കലക്ടർ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നിവേദനം നൽകിയിട്ടും കോളനിക്കാരുടെ സങ്കടം ആരും ഗൗനിച്ചില്ല.
അരക്കിലോമീറ്റർ അകലെയുള്ള പൊതുകിണറാണ് ഇപ്പോൾ ആശ്രയം. രാവിലെയും വൈകിട്ടും വെള്ളം ശേഖരിച്ചുവയ്ക്കും. രണ്ടു വകുപ്പുകളിലേയും ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപിണക്കമാണ് പ്രശ്നത്തിന് കാരണമെന്ന് അറിയുന്നു. ഇനിയും പൈപ്പ് നേരെയാക്കിയില്ലെങ്കിൽ വേനൽ കോളനിക്കാർക്കു കൂടുതൽ ദുരിതമാകും.