മിഠായിത്തെരുവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടും. ഏപ്രിൽ ആറുമുതലാണ് നടപടി ആരംഭിക്കുക. കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന ഇന്ന് തുടങ്ങും.
അഗ്നി ശമന, കോർപറേഷൻ, കെ.എസ്.ഇ.ബി , റവന്യൂ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിങ്ങനെ അഞ്ചു വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുക.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്ക് ദുരന്ത നിവാരണ നിയമമനുസരിച്ച് ആദ്യം നോട്ടീസ് നൽകും. ഇതിനുശേഷവും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഏപ്രിൽ 6 മുതൽ അടച്ചുപൂട്ടും
ഇക്കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായത്.ഇതിനുശേഷം വ്യാപാരികളും ജനപ്രതിനിധികളും ഉദ്യോഗ്ഥരും പങ്കെടുത്ത യോഗത്തിൽ മാർച്ച് 25 നകം കടകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കാൻ തീരുമാനിച്ചിരുന്നു.ചില കടകൾ ഈ നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം നടപടി ശക്തമാക്കുന്നത്.
കോഴിക്കോട് മിഠായിത്തെരുവിലെ ബഹുനിലകെട്ടിടങ്ങളിലെ അഗ്നിസുരക്ഷ സംവിധാനങ്ങൾ പ്രവർത്തനരഹിതമായി. തെരുവിന്റെ സുരക്ഷസംന്ധിച്ച് ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അഗ്നിശമനസേന വ്യാപാര സമുച്ചയങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ നിയമത്തിന്റെ ലംഘനമാണ് മിഠായിത്തെരുവിലെ പല വ്യാപാരസമുച്ചയങ്ങളിലും.തീയണക്കാൻ ഉണ്ടാകേണ്ട ജലസംഭരണി, പൈപ്പുകൾ എന്നിവ പ്രർത്തനരഹിതമാണ്.
കടകളിൽ സുരക്ഷാസംവിധാനം കുറ്റമറ്റതാക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അഗ്നിശമനസേന പരിശോധന ശക്തമാക്കിയത്.. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധവകുപ്പുകളുടെ സംയുക്ത പരിശോധന മിഠായിത്തെുവിൽ തുടരും.