കൃഷി ചിലർക്ക് ജീവനോപാദിയാണെങ്കിൽ മറ്റുചിലർക്ക് പരീക്ഷണങ്ങൾക്കുള്ള വേദി കൂടിയാണ്. കാസർകോട് നീലേശ്വരം തൈക്കടപ്പുറത്തെ ശശിധരന്റെ കൃഷിയിടത്തിൽ വിളയുന്നത് ബീറ്റുറൂട്ടും ചോളവും ക്യാരറ്റുമെല്ലാമാണ്.
ഈ കാഴ്ച്ച സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളതാണെന്ന് കരുതണ്ട.നീലേശ്വരത്തെ തൈക്കടപ്പുറത്തെ ശശിധരന്റെ രണ്ടേക്കർ വരുന്ന പാടത്തെ കാഴ്ച്ചയാണിത്. കേരളത്തിൽ അത്ര പരിചിതമല്ലാത്ത വിളയാണ് ചോളം. നമ്മുടെ മണ്ണിലും ചോളം നൂറുമേനി വിളയുമെന്ന് തെളിയിക്കുകയാണ് ഈ കർഷകൻ
ഒരേക്കറൽ നിന്നും ആയിരത്തി എണ്ണൂറ് കിലോയാണ് ഈകർഷകൻ വിളയിച്ചടുത്തത്. വിപണി പ്രശ്നമാകുമെന്ന് ഉപദേശിച്ചവരായിരുന്നു ചുറ്റിലുമുണ്ടായിരുന്നത്. അതിനുളള പരിഹാരം വിൽപനക്കായി സ്വയം മുന്നിട്ടിറങ്ങുയയായിരുന്നു. ദേശീയപാതക്ക് അരികിൽ സ്വന്തം സ്റ്റാളിട്ടതോടെ ആപ്രശ്നം പരിഹരിച്ചു. വിഷരഹിത പച്ചക്കറിയെന്നതാണ് ഈ േവറിട്ട രീതിയുടെ ലക്ഷ്യം.
ഇതുകൊണ്ടൊന്നും തീരുന്നില്ല ശശിധരന്റെ കൃഷിയിട പരീക്ഷണങ്ങള്‍.ശീതകാല പച്ചക്കറിയായ ക്യാരറ്റ് പരീക്ഷണം വിജയിച്ചു. രണ്ടാം വിള പക്ഷേ ജൈവവളത്തിലെ മാലിന്യം മൂലം വേണ്ടത്ര വിജയിച്ചില്ല. പടന്നക്കാട്ടെ കാർഷിക കോളേജിലെ കുട്ടികളുടെ പഠന കേന്ദ്രം കൂടിയാണ് ഇന്ന് ഈ കർഷകന്റെ തോട്ടം.