വയനാട് ചപ്പ കോളനിവാസികൾക്ക് ഇന്നും കുടിവെള്ളത്തിനാശ്രയം കാട്ടരുവി തന്നെ. ജലനിധി പദ്ധതി ആരംഭിച്ചെങ്കിലും ഒരു തുള്ളി വെള്ളം കോളനിയിലെത്തിയിട്ടില്ല.
കാട്ടരുവിയിൽനിന്ന് പൈപ്പിലൂടെ ടാങ്കിലേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. കിണർ കുഴിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ അംഗീകരിച്ചില്ല.