റയിൽവേപ്പാലം നിര്‍മാണത്തിന്റെ മറവിൽ കുന്നിടിച്ചുനിരത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ സമരം. കാസർകോട് ചീമേനി ആലംതട്ട മെടോംതടം ഇടിച്ചു നിരത്താനുള്ള ശ്രമത്തിനെതിരെയാണ് ജനകീയ സമരം തുടങ്ങിയിരിക്കുന്നത്.
കര്യങ്കോട് പുഴയിൽ നിർമാണം പൂർത്തിയാകുന്ന റയിൽവേ പാലത്തിന് വേണ്ടിയാണ് കുന്നിടിക്കാനുള്ള ശ്രമം. ഇതിനായി ജില്ല കലക്ടർ അനുമതി നൽകുകയും െചയ്തിട്ടുണ്ട്.രണ്ടര ഏക്കർ സ്ഥലം ഇടിച്ചു നിരത്തുന്നതോടെ പ്രദേശത്തെ കുടിവെള്ളം മുട്ടുമെന്നാണ് നാട്ടുകാരുടെ ആരോപണം.
കുന്നിടിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുകയോ പഞ്ചായത്തിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ മണ്ണെടുക്കാനായി എത്തിയ മണ്ണുമാന്തി യന്ത്രവും വാഹനങ്ങളും നാട്ടുകാർ തടഞ്ഞിട്ടു.അതേ സമയം മണ്ണെടുക്കാന്നതിന് പൊലീസ്, സുരക്ഷ ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ദിവസം ൈഹക്കോടതി നിർദേശിച്ചിട്ടുണ്ട്. സ്ഥലം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്