കർണാടക അതിർത്തിയോട്ചേർന്ന വയനാട്ടിലെ പെരിക്കല്ലൂരിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. സെന്റ് തോമസ് പള്ളിയും മുള്ളൻകൊല്ലി പഞ്ചായത്തുംചേർന്ന് സൗജന്യമായി നൽകുന്ന രണ്ടേക്കർ സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്റർ തുടങ്ങുന്നത്.
ഓപ്പറേറ്റിങ് സെന്ററില്ലാതെ ഏറ്റെവും കൂടുതൽ ദീർഘദൂര സർവീസുകള്‍ കെഎസ്ആർടിസി ആരംഭിക്കുന്ന കേരളത്തിലെ ഏക സ്ഥലമാണ് പെരിക്കല്ലൂർ. പതിനേഴ് ബസുകളാണ് ഇവിടുന്ന് ദിവസവും പുറപ്പെടുന്നത്. നിലവിൽ സെന്റ് തോമസ് പള്ളിയുടെ മുറ്റത്താണ് രാത്രിയും പകലും ബസുകള്‍ നിറുത്തിയിടുന്നത്. ജീവനക്കാർക്ക് പള്ളിവക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ സ്ഥലം ലഭിച്ചാൽ ഓപ്പറേറ്റിങ് സെന്റർ ആരംഭിക്കാമെന്ന് കെഎസ്ആർടിസിയിൽനിന്ന് ഉറപ്പ് ലഭിച്ചു. അങ്ങനെയാണ് പള്ളിതന്നെ ഒരേക്കർ സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ബാക്കി ഒരേക്കർ കൂടി പഞ്ചായത്ത് വിലയ്ക്കെടുത്ത് കെഎസ്ആർടിസിക്ക് നൽകും.
കുടിയേറ്റ മേഖലയുടെ പ്രതീക്ഷ കൂടിയാണ് പുതിയ ഓപ്പറേറ്റിങ് സെന്റർ , നിർദിഷ്ട സ്ഥത്തിന്റെ രൂപരേഖയും കെഎസ്ആർടിസിക്ക് കൈമാറിയിട്ടുണ്ട്.