കോഴിക്കോട് രാമനാട്ടുകര- വെങ്ങളം ബൈപാസിൽ അടിപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി പരിശോധന നടത്തി. അടിപ്പാതകൾ നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ബൈപാസിലെ അപകടങ്ങളും കണക്കിലെടുത്തായിരുന്നു പരിശോധന.
ദേശീയപാത അതോറിറ്റി ചെയർമാന്റെ നിർദേശപ്രകാരമാണ് അതോറിറ്റി ടെക്നിക്കൽ മെമ്പർ ഡി.ഒ തവാഡെ പരിശോധനക്കെത്തിയത്.ബൈപാസ് ആറുവരിപ്പാതയാക്കാനുള്ള ടെണ്ടറിൽ അടിപ്പാതകളുടെ നിർമാണം ഉൾപ്പെടുത്തിയിരുന്നില്ല.ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു.
ബൈപാസിൽ അമ്പലപ്പടി, മൊകവൂർ, കൂടത്തുംപാറ, വയൽക്കര എന്നിവിടങ്ങളിൽ അടിപാതകളും ഒരിടത്ത് ഫൂട്ട് ഒാവർബ്രിഡ്ജും നിർമിക്കണമെന്നാണ് ആവശ്യം. ബൈപാസ് വികസനത്തിന് 1200 കോടി രൂപ വകയിരുത്തും. .മൂന്ന് വർഷത്തിനകം പണി പൂർത്തിയാകും.