ആദിവാസി വിവാഹങ്ങളിൽ പോക്സോ ചുമത്തുന്നതിനെതിരെ വയനാട് കലക്ടറേറ്റിന് മുൻപിൽ സമരപ്രഖ്യാപന ഉപവാസസമരം. കമ്മിറ്റി എഗെയ്ന്‍സ്റ്റ് പോക്സോ ഒാൺ ട്രൈബൽ മാര്യേജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഏകദിന ഉപവാസം നടക്കുന്നത്.
പോക്സോ നിയമം നടപ്പാക്കുന്നതിൽ ഇരട്ടനീതിയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കേസലികപ്പെട്ടവരും അവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവർത്തകരും സമരത്തിനെത്തി. പോക്സോ നിയമം ആദിവാസികൾക്കിടയിൽ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയുണ്ട്. സമൂഹത്തിലെ ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മനുഷ്യാവകാശപ്രവർത്തകർ ആരോപിച്ചു.
നിലവിൽ ഗോത്രാചാര പ്രകാരം ഒരുമിച്ച് ജീവിച്ച പത്രണ്ട് ആദിവാസി യുവാക്കളാണ് നിയമനടപടികൾ നേരിടുന്നത്. ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട മീനങ്ങാടി അയ്യപ്പൻമൂല കോളനിയിലെ ബാബുവിന് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സമയബന്ധിതമായി വിചാരണ നടപടികൾ പൂർത്തികരിക്കാത്തതും കേസിലകപ്പെട്ടവരെ പ്രയാസത്തിലാക്കുന്നു.