പാഴ്മരച്ചീളുകൾ കൊണ്ട് വിസ്മയം തീർക്കുകയാണ് കോഴിക്കോട് കുതിരവട്ടം സ്വദേശി വിജയകുമാർ. മുന്നൂറിലധികം ശിൽപങ്ങൾ ഇതിനോടകം വിജയകുമാര്‍ നിർമിച്ചുകഴിഞ്ഞു.
ആലിലക്കണ്ണനും, അനന്തശയനവും ആമയും ,ടൈറ്റാനിക്കും പുലിമുരുകനുമൊക്കെ ബ്ലേഡുമാത്രമുപയോഗിച്ച് ചെത്തിയുണ്ടാക്കിയവ.രണ്ടോ മൂന്നോ ദിവസമെടുക്കും ഒരുശിൽപത്തിന്.കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് വിജയകുമാറിലെ ശില്പിയെ വാർത്തെടുത്തത്. പ്ലാവ്,സൂര്യകാന്തി,മുള, ചിരട്ട,വൈക്കോൽ എന്നിവയാണ് പ്രധാന മാധ്യമങ്ങൾ. ഇടുങ്ങിയ കടമുറിയിൽ പണിതീർക്കുന്ന ശിൽപങ്ങൾക്ക് ആവശ്യക്കാരും ധാരാളം