പറമ്പിക്കുളം വനമേഖലയെ വിഴുങ്ങി കാട്ടുതീ പടരുന്നു. വ്യോമസേനയുടെ ഹെലികോപ്ടർ വഴി വെളളം ഒഴിച്ച് തീ കെടുത്താനുളള ശ്രമം തുടരുകയാണ്. രണ്ടു ദിവസം കൊണ്ട് അൻപത് ഹെക്ടറിലധികം വനമാണ് കത്തിനശിച്ചത്. പത്തുവർഷത്തിനുശേഷമാണ് ജൈവസമ്പത്ത് ഏറെയുളള പറമ്പിക്കുളത്ത് കാട്ടുതീ പടരുന്നത്. മനോരമ ന്യൂസ് എക്സ്്ക്ള്യൂസീവ്.
.ഹെലികോപ്റ്റർ പറന്നുയരുന്നതും വെളളം എടുക്കുന്നതും.ശബ്ദം പറമ്പിക്കുളം അണക്കെട്ടിന്റെ തെക്ക്്്കിഴക്കു ഭാഗത്തായി തമിഴ്നാട്ടിലെ െവങ്കോലി മല നിരകളിൽ പടർന്ന കാട്ടുതീയാണ് ആശങ്കപ്പെടുത്തുന്നത്. അമൂല്യജൈവസമ്പത്തേറെയുളള കടുവാസങ്കേതത്തിന്റെ അൻപത് ഹെക്ടറിലധികം വനം അഗ്നിക്കിരയായി. വ്യോമസേനയുടെ ഹെലികോപ്ടർ ഉപയോഗിച്ച് പത്തുതവണ വെളളം ഒഴിച്ചെങ്കിലും തീ കെടുത്താനായിട്ടില്ല. പ്രത്യേക ജലസംഭരണി ഘടിപ്പിച്ച ഹെലികോപ്റ്റർ തൂണക്കടവ് അണക്കെട്ടിൽ നിന്നാണ് വെളളം എടുക്കുന്നത്. ഒരു പ്രാവശ്യം ഏകദേശം മൂവായിരം ലീറ്റർ വെളളവുമായാണ് ഹെലികോപ്റ്റർ പറന്നുയരുന്നത്.
തീകെടുത്തൽ മാനുഷീകമായി അസാധ്യമായതിനാൽ പാലക്കാട് കലക്ടർ പി.മേരിക്കുട്ടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേനയാണ് വ്യോമസേനയുടെ സഹായം തേടിയത്. കോയമ്പത്തൂർ സൂലൂരിലെ വ്യോമതാവളത്തിൽ നിന്ന് കൂടുതൽ ഹെലികോപ്ടർ ഉപയോഗിച്ച് തീയണയ്ക്കൽ പ്രവൃത്തി തുടരും. ആദിവാസികൾ താമസിക്കുന്ന മേഖലകളിലേക്ക് തീപടരാതിരിക്കാൻ അഗ്നിശമനസേനാംഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.