വേമ്പനാട്ടു കായൽ നീന്തി ഇരുപതുകാരിയുടെ സാഹസിക പ്രകടനം. ആലുവ സ്വദേശി മാളു ഷെയ്കയാണ് കുമരകം മുഹമ്മ ഭാഗം നീന്തിക്കടന്നത്.
കൃത്യമായി ആഴം പറയാനാവില്ല. നീളം എട്ടുകിലോമീറ്റര്‍. രാവിലെ ഏഴരയോടെ കോട്ടയം ജില്ലയിലെ കുമരകം ജെട്ടിയിൽ നിന്ന് ആലുവ സ്വദേശിനി മാളു ഷെയ്ക മറുകര ലക്ഷ്യമാക്കി നീന്താനാരംഭിച്ചു. കനത്ത വെയിലും ചുടും വകവെക്കാതെ വേമ്പനാട്ടുകായലിലെ ഓളപ്പരപ്പുകളെ വകഞ്ഞ് മുന്നോട്ട്. പരിശീലകൻ സജി വളാശേരിയും കൂടെ ഉണ്ടായിരുന്നു. ആവേശം പകരാന്‍ ബന്ധുക്കളും സുഹൃത്തുക്കളും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പിനിയില്‍ ജീവനക്കാരിയായ മാളു പെരിയാറില്‍ പരിശീലിച്ചശേഷമാണ് കായല്‍ കീഴടക്കാനെത്തിയത്. പൊലീസും മുങ്ങൽ വിദഗ്ദരുമടങ്ങുന്ന സംഘം സുരക്ഷയൊരുക്കി. നാലുമണിക്കൂര്‍ ഇരുപതുമിനിട്ടില്‍ മുഹമ്മ ജെട്ടിയിലെത്തി കരകയറി നീന്തല്‍ക്കാരി.
നീന്തൽ പഠിക്കാത്ത പെൺകുട്ടികൾക്ക് പ്രചോദനമേകാനാണ് ഈ പ്രകടനമെന്ന് മാളു വ്യക്തമാക്കുന്നു.
കാഴ്ചകണ്ടവരെല്ലാം ആവേശം പകര്‍ന്ന് ഒപ്പം കൂടി. വോമ്പനാട്ടുകായല്‍ കീഴടക്കിയ മിടുക്കിക്ക് മുഹമ്മ ഗ്രാമപഞ്ചായത്തും കേരള സ്പോർട്സ് കൗൺസിലും സ്വീകരണം നല്‍കി.