തിരുവല്ല വെണ്ണിക്കുളത്ത് അനധികൃത മണ്ണെടുപ്പെന്ന് പരാതി. കെട്ടിട നിർമാണത്തിന് ലഭിച്ച അനുമതിയുടെ മറവില്‍ വന്‍ തോതിലാണ് മണ്ണ് ഖനനം നടത്തുന്നത്. മണ്ണെടുക്കാന്‍ അനുമതി നലകിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
വെണ്ണിക്കുളം ജംക്്ഷന് സമീപം പാതയോരത്താണ് വൻതോതിൽ കുന്നിടിക്കുന്നത്. കെട്ടിടനിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കംചെയ്യാൻ മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് നല്കിയ അനുമതിയുടെ മറവിലാണ് ഖനനം. തുടർന്ന് പി ഡബ്ല്യൂ ഡി ഹരിപ്പാട് സെക്ഷൻ പരിധിയിലുള്ള ചെറുതനക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി മണ്ണ് ലഭ്യമാക്കാൻ, വെണ്ണിക്കുളത്തെ അപേക്ഷ പരിഗണിച്ച് അനുമതി നൽകാൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചു. 150 ലോഡ് അതായത് 1500 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യാൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അനുമതിയും നൽകി. എന്നാല് ഖനനം നടത്തി മണ്ണെടുക്കാന് അനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
അനുവദനീയമായ അളവിൽ മാത്രമാണ് മണ്ണെടുത്തതെന്നാണ് കരാറുകാരന്റെ വാദം. എന്തായാലും അനുവദനീയ അളവിലല്ല മണ്ണെടുത്തതെന്ന് കാഴ്ചയില് തന്നെ വ്യക്തം.